ഒരു സ്ഥലത്തു മൂന്ന് കർഷകർ ഉണ്ടായിരുന്നു. പതിവ് പോലെ തങ്ങളുടെ കൃഷിപാടത്തു നെൽകൃഷി ചെയ്യാനായി വിത്ത് വിതകുകയും അതിൽ നിന്നുണ്ടായ തൈകൾ നടുകയും ചെയ്തു.
നെൽച്ചെടികൾ വളർന്നു കതിർ ഉണ്ടാനുള്ള സമയം അടുത്തപ്പോഴാണ് ന്യുനമർദ്ദം കാരണം വലിയ മഴ വരുന്നുണ്ട് എന്നുള്ള മുന്നറിയിപ്പ് കാലാവസ്ഥ കേന്ദ്രത്തിൽ നിന്നും ഉണ്ടായത്. മാത്രവുമല്ല നെല്ല് കൃഷിചെയ്ത കർഷകർ അടുത്തുള്ള കനാലിലേക്ക് വെള്ളം വാർന്നുപോകാനായുള്ള വലിയ ചാല് നിർമ്മിക്കണം എന്നുള്ള അറിയിപ്പും ഉണ്ടായി.
വെള്ളം വാർന്നുപോകാനുള്ള ചാല് നിർമ്മിച്ചില്ലങ്കിൽ മഴ കൂടിയാൽ വെള്ളം പൊങ്ങും എന്നും, വെള്ളം പൊങ്ങിയാൽ വലിയ കൃഷിനാശം ഉണ്ടാകും എന്നും ഉള്ള വിവരം കർഷസംഘടന വഴി അറിയിക്കുകയും ചെയ്തിരുന്നു.
കർഷകരിൽ ഒരാൾ പറഞ്ഞു, കാലാവസ്ഥ പ്രവചനങ്ങൾ ഒരിക്കലും സത്യമാകാറില്ല, മാത്രവുമല്ല രണ്ടു ദിവസം മഴ പെയ്താലും വലിയ വെള്ളപൊക്കമൊന്നും ഉണ്ടായ ചരിത്രം ഇല്ലാത്തതിനാൽ ഞാൻ എന്തായാലും വെറുതെ പാഴായ അദ്ധ്വാനത്തിനില്ല.
രണ്ടാമത്തെ കർഷകൻ പറഞ്ഞു, കാലാവസ്ഥ പ്രവചനം ചിലപ്പോൾ സത്യമാകാം ചിലപ്പോൾ തെറ്റാനും സാധ്യതയുണ്ട്. എന്തായാലും മഴ വരട്ടെ. മഴ പെയ്തു തുടങ്ങുമ്പോൾ ചാല് വെട്ടാനുള്ള സമയം ഉണ്ടാകും. മഴവന്നാൽ അപ്പോൾ നോക്കാം.
മൂന്നാമത്തെ കർഷകൻ പറഞ്ഞു, ചാലുവെട്ടാൻ ഇത്തിരി അധ്വാനം ഉണ്ട്. എന്നാൽ ഇത്രെയും കൃഷി ചെയ്‌തതിന്റെ അത്രെയും അധ്വാനം ഇല്ലതാനും. മഴവന്നില്ലങ്കിൽ എൻറെ കുറച്ചു അധ്വാനമല്ലേ പാഴായിപോകത്തുള്ളൂ, മഴവന്നാൽ എൻറെ കൃഷി പാഴാകില്ലല്ലോ.
എന്തായാലും മൂന്നാമത്തെ കർഷകൻ അറിയിപ്പുണ്ടായതുപോലെ തൻറെ പാടത്തു തോട്ടിലേക്ക് വെള്ളം വാർന്നുപോകാനായുള്ള ചാല് വെട്ടി തയ്യാറാകാനായി തുടങ്ങി. രണ്ടാമത്തെ കർഷകൻ ഇപ്പോ ഈ ചെയ്യുന്നത് പാഴ്‌വേലയാണ് മഴവന്നില്ലങ്കിൽ ഈ ചെയ്യുന്നതൊക്കെ നഷ്ടമാകും എന്ന് പറഞ്ഞു അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ആദ്യത്തെ കർഷകൻ മൂന്നാമത്തെ കർഷകൻറെ അധ്വാനത്തെ വളരെ മോശമായി കളിയാക്കി. എന്തായാലും അതൊന്നും വകവയ്ക്കാതെ മൂന്നാമത്തെ കർഷകൻ വെള്ളം വാർന്നുപോകാനായുള്ള ചാല് തയ്യാറാക്കി.
കാലാവസ്ഥ പ്രവചനം അനുസരിച്ചുള്ള സമയത്ത് മഴ പെയ്തില്ല. അതോടെ ആദ്യത്തെയും രണ്ടാമത്തെയും കർഷകർ മൂന്നാമത്തെ കർഷകനെ ആവശ്യത്തിലേറെ കുറ്റം ചുമത്തുകയും കളിയാക്കുകയും ചെയ്തു.
എന്നാൽ വീണ്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞു കതിരൊക്കെ പുറത്തേക്കു വന്നു തുടങ്ങിയപ്പോൾ അപ്രതീക്ഷിതമായി മഴ ആരംഭിച്ചു. ചെറുതായി തുടങ്ങിയ മഴ പെട്ടെന്ന് ശക്തിയാർജിച്ചു. മൂന്നാമത്തെ കർഷകൻ വൈഷമ്യമൊന്നും കൂടാതെ സമാധമനായി വിശ്രമിച്ചു.
രണ്ടാമത്തെ കർഷകൻ മഴതുടങ്ങിയതും ചാലുവെട്ടാനായി തുടങ്ങി എന്നാൽ മഴശക്തമായതിനാൽ വെട്ടാൻ കഴിയാതെ വെള്ളം പൊങ്ങിത്തുടങ്ങി. നല്ലവണ്ണം കിടഞ്ഞു പരിശ്രമിച്ചിട്ടും സാധിക്കാതെ വന്നു.
ആദ്യത്തെ കർഷകൻ വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല എന്ന് പറഞ്ഞു വിധിയെ പഴിചാരി.
ഇവിടെ കാണാത്ത ഒരു കാര്യമാണ് മഴ, അപ്രതീക്ഷിതമായി മഴയുണ്ടാകും എന്ന മുന്നറിയിപ്പാണ് ആശിക്കുന്നതിൻറെ ഉറപ്പായി കാണേണ്ടത്. കാണാത്ത മഴയെ കണ്ടതുപോലെ വിശ്വസിച്ചു വെള്ളം വാർന്നുപോകേണ്ട ചാലെടുക്കുന്ന പ്രവർത്തിയാണ് കാണാത്ത കാര്യങ്ങളുടെ നിശ്ചയമായ പ്ലാറ്റ്‌ഫോം ആയി മാറേണ്ടത്.
എന്ത് വിശ്വസിക്കുന്നുവോ ആ വിശ്വാസത്തിൽ നിന്നുകൊണ്ട് എന്ത് പ്ലാറ്റ്‌ഫോം ഇടുന്നുവോ അതനുസരിച്ചാണ് കിട്ടുന്ന പ്രതിഫലം. ഇവിടെ മൂന്നു വ്യക്തികൾക്കും എല്ലാകാര്യങ്ങളും ഒരുപോലെയായിരുന്നു. എന്നാൽ ഓരോരുത്തരുടെ വിശ്വാസവും പ്രവർത്തിയുമാണ് കിട്ടിയ പ്രതിഫലത്തിന്റെ ആധാരം, വിധിയല്ല!
വിധിയെന്നത് ഒരുതരം സ്വയം രക്ഷപെടൽ മാത്രമാണ്!
ഇനി ദൈവീക വിശ്വാസം എന്നതിനെ കുറിച്ച് പറയാനായി ഞാൻ ഈ കഥയെ വേറൊരുതരത്തിൽ മാറ്റാം…
നാലാമതൊരു കർഷകൻ കൂടെ ഉണ്ടെന്നിരിക്കട്ടെ. ആ കർഷകനും കൃഷി ചെയ്തു എന്നുമിരിക്കട്ടെ. ആ കർഷകൻ വരാൻപോകുന്ന ഭീകരമഴയെയും കാലാവസ്ഥ വ്യതിയാനത്തെയും കുറിച്ച് അറിഞ്ഞു എന്നുമിരിക്കട്ടെ. അധികാരികളിൽ നിന്നും കിട്ടിയ അറിയിപ്പിനെ ആദരിച്ചുകൊണ്ടു അയാൾ വെള്ളം വാർന്നു പോകാനായുള്ള ചാലും എടുത്തു എന്നിരിക്കട്ടെ.
എന്നാൽ ഈ മഴയെയും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അറിയിപ്പുകിട്ടിയ അന്നുമുതൽ ആ നാലാമത്തെ കർഷകൻ കാണുന്നവരോടൊക്കെ ഇങ്ങനെ പറയാൻ തുടങ്ങി –
മഴയും കാലാവസ്ഥ വ്യതിയാനവും ഉണ്ടാകും എന്നാൽ അതിൻറെ വീര്യവും കാഠിന്യവും ഉണ്ടാകില്ല, എൻറെ ഈ പ്രാർത്ഥനയിൽ അതിൻറെ വീര്യവും കാഠിന്യവും നഷ്ടപെട്ടുപോകും. ആരുടേയും വിളവുകൾ അതിനാൽ നശിക്കില്ല. ഈ മഴ നമ്മുടെ കൃഷിക്ക് ഒരു അനുഗ്രഹം ആയിരിക്കും.
അപ്പോൾ സംഭവിക്കുന്നത് അക്ഷരാർത്ഥത്തിൽ മഴപെയ്യും കൃഷിക്ക് അനുഗ്രഹം ആയിമാത്രം. കാരണം അദ്ദേഹം കാണാത്ത മഴയെ അദ്ദേഹത്തിൻറെ വിശ്വാസത്തിൽ കൊണ്ടുവന്നു പ്ലാറ്റ്‌ഫോം ഒരുക്കിയത് മറ്റൊരു തരത്തിൽ ആണ്.
അദ്ദേഹത്തിൽ ഉടലെടുത്തതു ഒന്നാമത്തെ കർഷകനു ഉണ്ടാകുന്നപോലുള്ള നെഗറ്റീവ് ആയ വിശ്വാസമോ, രണ്ടാമത്തെ കർഷകനു ഉണ്ടായതുപോലുള്ള നിഷ്ക്രീയ വിശ്വാസമോ, മൂന്നാമത്തെ കർഷകനു ഉണ്ടായതുപോലുള്ള മാനുഷിക വിശ്വാസമോ അല്ല. ഈ വ്യക്തിയിൽ ഉടലെടുത്ത വിശ്വാസമാണ് creative faith അഥവാ ദൈവീക വിശ്വാസം. ദൈവം പ്രവർത്തിക്കുന്നപോലുള്ള വിശ്വാസം.
ആ വിശ്വാസം കൊണ്ട് അദ്ദേഹം ചെയ്യേണ്ടതൊക്കെ ചെയ്തു എങ്കിലും, മഴയുടെ വീര്യം കെടുത്താനായതിനാൽ സ്വന്തം കൃഷി മാത്രമല്ല, മറ്റുള്ളവരുടെ കൃഷികൂടെ അദ്ദേഹത്തിൻറെ വിശ്വാസത്താൽ സംരക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് പ്രത്യേകത.
യേശു ആർത്തിരമ്പുന്ന തിരമാലയുടെയും ആഞ്ഞുവീശുന്ന കൊടുക്കാറ്റിന്റെയും മധ്യേ നിന്നുകൊണ്ട് അതിനെ അടക്കി അതിൻറെ മേൽ അധികാരത്തോടെ ആധിപത്യം സ്ഥാപിച്ചപോലുള്ള വിശ്വാസം, അതാണ് ദൈവീക വിശ്വാസത്തിൻറെ നിലവാരം.
അപ്പോൾ തിന്മയായതു വിശ്വസിച്ചു അത് വിളിച്ചുപറഞ്ഞാൽ അതുപോലെ നടക്കും, നിഷ്ക്രീയമായി വിശ്വസിച്ചു മിണ്ടാതിരുന്നാൽ പ്രകൃതി, സാഹചര്യം കൊണ്ടുവരുന്നത് അതുപോലെ സംഭവിക്കും, നന്മയായതു വിശ്വസിച്ചു അത് വിളിച്ചുപറഞ്ഞാൽ നന്മയായതു സംഭവിക്കും, അമാനുഷികമായതു വിശ്വസിച്ചു അതുപോലെ വിളിച്ചു പറഞ്ഞാൽ അങ്ങനെ സംഭവിക്കും …
എന്ത് വിശ്വസിക്കുന്നോ, എന്ത് വിളിച്ചുപറയുന്നോ അതുപോലെ സംഭവിക്കാൻ പാകത്തിന് പ്രകൃതി മനുഷ്യൻറെ അധികാരത്തിൻറെ കീഴിലാണ് ദൈവം നിലനിറുത്തിയിരിക്കുന്നത്.
ഒരു വ്യക്തി, ഒരു സമൂഹം തിന്മയായതു വിശ്വസിച്ചു അത് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നാൽ ആ തിന്മയായതു വർധിച്ചുകൊണ്ടേയിരിക്കും …
ഒരു വ്യക്തി, ഒരു സമൂഹം നന്മയായത് വിശ്വസിച്ചു അത് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നാൽ ആ നന്മയായത് വർധിച്ചുകൊണ്ടേയിരിക്കും …
ജപം, പ്രാർത്ഥന, മന്ത്രം എന്ന് പറയുന്നതിൻറെ ശക്തി ശരിക്കും ഇവിടെയാണ് രൂപപ്പെടുന്നത്. ജപം അല്ലങ്കിൽ പ്രാർത്ഥന എന്നത് നീ എന്ത് വിശ്വസിക്കുന്നോ അതിൻറെ ഏറ്റുപറച്ചിലാണ്. പ്രാർത്ഥന ദൈവം കേൾക്കുമ്പോൾ അല്ല ഉത്തരം, നീ എന്ത് വിശ്വസിച്ചു പ്രാർത്ഥനയിൽ എന്ത് പറയുന്നോ, ആ പറയുന്നതിലാണ് ഫലം വെളിപ്പെടുന്നത്.
ഒരു കാര്യം ആവർത്തിച്ചാർത്തിച്ചു പ്രാർത്ഥിക്കുമ്പോൾ സംഭവിക്കുന്നത്, നീ വിശ്വസിക്കുന്നത് ആവർത്തിച്ചാർവർത്തിച്ചു പ്രഖ്യാപിക്കപെടുന്നു, അതിൻറെ ഫലം ഉണ്ടായിവരുന്നു. അത് നന്മയായാലും തിന്മയായാലും … അതിൽ ദൈവത്തിനു പങ്കില്ല. പങ്കു നീ വിശ്വസിക്കുന്നതിലും പറയുന്നതിലും മാത്രം.
പൂജകളുടെയും മന്ത്രങ്ങളുടെയും രഹസ്യവും ഇതാണ് … നിങ്ങൾ വിശ്വസിക്കുന്ന കാര്യം പണവും മറ്റു സാധനങ്ങളും കൊണ്ട് മന്ത്രവാദികളെകൊണ്ട് പൂജാരിയെക്കൊണ്ട് ആവർത്തിച്ചാവർത്തിച്ചു നിങ്ങൾ പറയിപ്പിക്കുന്നു….
മന്ത്രവാദത്തിൽ അല്ല ശക്തി, പൂജയിൽ അല്ല ശക്തി, പൂജാരിയിലും അല്ല, മറിച്ചു എന്ത് വിശ്വസിച്ചു ആവർത്തിച്ചാവർത്തിച്ചു പറയുന്നോ, ആ പറയുന്നതിലാണ് ഫലം ഉണ്ടാകുന്നതു. അത് നന്മയായതു ആയാലും തിന്മയായതു ആയാലും.
പള്ളിയിൽ പോയി പ്രാർത്ഥിച്ചാലും, അമ്പലത്തിൽ പോയി പ്രാർത്ഥിച്ചാലും, മോസ്കിൽ പോയി പ്രാർത്ഥിച്ചാലും, ജയിലിൽ ഇരിന്നു പ്രാർത്ഥിച്ചാലും, സൗചാലയത്തിൽ ഇരുന്നു പ്രാർത്ഥിച്ചാലും … എവിടെ ഇരുന്നു എവിടെ പോയി പ്രാർത്ഥിക്കുന്നു എന്നതിലല്ല, എന്ത് വിശ്വസിച്ചു എന്ത് പറയുന്നു എന്നതിലാണ് കാര്യം. അത് നന്മയായാലും തിന്മയായാലും.
നിനക്ക് വിശ്വസിക്കാനും അത് അതുപോലെ പറയാനും കഴിഞ്ഞാൽ മലയെപോലും കടലിൽ മുക്കാനാകും എന്നാണ് യേശുപോലും പറഞ്ഞത്. അതിനു ദൈവം വേണ്ടാന്ന്!
അങ്ങനെയെങ്കിൽ ഇന്ന് ഈ ഭൂമിയിൽ കാണുന്ന സകല നന്മയുടെയും സകല തിന്മയുടെയും ഉത്തരവാദി ദൈവമോ പിശാചോ അല്ല, മനുഷ്യൻ തന്നെയാണ്. ഇന്നുള്ള അവസ്ഥ മാറ്റണമെങ്കിലും ദൈവമല്ല നമ്മൾ മനുഷ്യർ തന്നെ വിചാരിക്കണം.
നീ ഭൂമിയിൽ നന്മചെയ്താലും തിന്മചെയ്താലും അത് ദൈവത്തെ ഇളക്കുന്ന സ്വാധീനിക്കുന്ന കാര്യമല്ല, അതിൻറെ ഗുണവും ദോഷവും മനുഷ്യർക്കുതന്നെ …
ഭൂമിയിൽ എന്ത് വിതയ്ക്കുന്നുവോ അതുമാത്രമേ കൊയ്യാനാകു എന്നത് ദൈവം ഈ പ്രപഞ്ചത്തിൽ സ്ഥാപിച്ച ഒരു നിയമം ആണ്.
So വിതയ്ക്കുന്നത് കൊയ്യാം എന്ന് മാത്രം!
നന്മയുടെ വാഹകരും തിന്മയുടെ വാഹകരും
പ്രകൃതിയുടെ ഒരു സത്യമാണ് ഇരുട്ട്, മറ്റൊരു സത്യമാണ് വെളിച്ചം. വെളിച്ചം ഇല്ലാത്ത അവസ്ഥയാണ് ഇരുട്ട് എന്നത്. വെളിച്ചത്തെ കൊണ്ടുവരാതെ ഇരുട്ട് മാറുകയില്ല. സ്ഥിരമായി ഈ പ്രപഞ്ചത്തിൻറെ അവസ്ഥ ഇരുട്ടാണ്.
വെളിച്ചത്തെ കൊണ്ടുവരാനായി ഭൂമി സ്വയം കറങ്ങുന്നു, സൂര്യന് അഭിമുഖമായി വരുന്ന ഭാഗത്തുമാത്രമേ വെളിച്ചം ഉണ്ടാകുന്നുമുള്ളു, അതും സ്ഥിരമല്ലതാനും … അപ്പോൾ സ്ഥിരമായി ഉള്ളത് ഇരുട്ടുതന്നെ!
ഇതുപോലെ മനുഷ്യനിലും സ്വയമേ ഉള്ളത് സ്ഥിരമായി ഉള്ളത് ഇരുട്ടിൻറെ അഥവാ തിന്മയുടെ സ്വാധീനമാണ്.
അത് മാറാൻ വേണ്ടിയാണു പുരാതനകാലം മുതലേ വിദ്യ അഭ്യസിക്കുന്നതിലൂടെയുള്ള അറിവിൻറെ വെളിച്ചം ആർജ്ജിക്കാനായി മനുഷ്യൻ ബാല്യത്തിലെ പരിശീലിപ്പിക്കപ്പെടുന്നത്.
ഹൈന്ദവ പുരാണങ്ങളിൽ സരസ്വതി എന്ന ദേവിയാണ് വിദ്യയുടെ പ്രതീകം എങ്കിൽ, ബൈബിളിൽ അത് ജ്ഞാനം എന്ന ഒരു സുന്ദരിയായ സ്ത്രീയോട് ഉപമിച്ചിരിക്കുന്നു.
ശലോമോൻ ഉത്തമഗീതം എന്നൊരു പ്രണയകാവ്യം തന്നെ ഈ സുന്ദരിയായ ജ്ഞാനത്തെ സ്വന്തമാക്കാനായുള്ള തൻറെ പ്രയക്നത്തിന്റെ ഭാഗമായി എഴുതിയിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം ക്രിസ്ത്യാനികളും ഉത്തമഗീതത്തിലെ സുന്ദരിയായ സ്ത്രീ ആരെന്നു മനസിലാക്കിയിട്ടില്ല എന്നുളളതാണ് മറ്റൊരു സത്യം.
നിങ്ങൾക്കറിയാല്ലോ ഒരു കുഞ്ഞു ജനിച്ചു ദിവസങ്ങൾക്കുള്ളിൽ ആ കുഞ്ഞിൽ ആരും പഠിപ്പിക്കാതെ തിന്മയുടെ സ്വഭാവം ദർശിക്കാനാകും. ആദ്യമൊക്കെ വാശിയിൽ കരയുന്നത്, പിന്നെ അമ്മയുടെ പാൽകുടിക്കുമ്പോൾ കടിക്കുന്നത്, അതുകഴിയുമ്പോൾ കൈകൊണ്ടു മാന്തുന്നതും മറ്റുള്ളവരുടെ തലമുടിയിൽ പിടിച്ചു വലിക്കുന്നതും ഇങ്ങനെ പോകുന്നു തിന്മയുടെ പ്രവർത്തനങ്ങൾ.
ഇത്തരത്തിൽ തിന്മയുടെ പ്രവർത്തനം സ്വാഭാവികമായും ഉണ്ടാകുന്നു, എന്നാൽ നന്മ അഭ്യസിച്ചാൽ മാത്രമേ ഉണ്ടാകുകയുള്ളൂ.
ഇത്തരത്തിൽ തിന്മയുടെ സ്വാധീനം ഉള്ളതിനാൽ, കാണാത്ത ഒരുകാര്യം വിശ്വസിക്കണം എങ്കിൽ അത് സ്വാഭാവികമായും തിന്മനിറഞ്ഞതായിപോകുന്നു. നന്മ നിറഞ്ഞ ഒരു കാര്യത്തെ കാണാതെ വിശ്വസിക്കാൻ ബുദ്ധിമുട്ടായും വരുന്നു.
പറഞ്ഞുവന്നത് സ്വയവും ചുറ്റുപാടുകളും തിന്മ നിറഞ്ഞത് ആയതുകൊണ്ട് കുഞ്ഞിലേ ഉണ്ടാകുന്ന ചിന്തകൾ തിന്മയുടേത്, ചിന്തയിൽ നിന്നും ഉണ്ടാകുന്ന ആഗ്രഹങ്ങൾ തിന്മയുടേത്, ആഗ്രഹങ്ങളിൽ നിന്നും ഉണ്ടാകുന്ന വിശ്വാസം തിന്മയുടേത്, ആ വിശ്വാസത്തിൽ നിന്നുണ്ടാകുന്ന കർമ്മവും തിന്മ നിറഞ്ഞതു.
അതുകൊണ്ടാണ് ചില കുഞ്ഞുങ്ങളെ കാണുമ്പോൾ വളർത്തു ദോഷം എന്ന് പലരും പറയാറുള്ളത്. വളർത്തുമ്പോൾ നന്മചെയ്യാനും, നന്മയായുള്ളതു വിശ്വസിക്കാനും, നന്മയായുള്ളതു പ്രവർത്തിക്കാനും ഒരുവനെ സജ്ജമാക്കുന്നതാണ് വിദ്യ.
ആദിമനൂറ്റാണ്ടിൽ അത് തുടക്കത്തിൽ മാതാപിതാക്കളിൽ നിന്നും അതുകഴിഞ്ഞു ഗുരുകുലത്തിൽ ഗുരുവഴിയും ആയിരുന്നു സിദ്ധിച്ചരുന്നത്.
പിൽക്കാലത്തു ഈ വിദ്യ അഥവാ നന്മയുടെ അഭ്യാസത്തിനായി മതസ്ഥാപനങ്ങൾ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. അതിനെയായിരുന്നു പാഠശാലകൾ എന്ന് വിളിച്ചിരുന്നത്. മതം ആയിരുന്നില്ല അവിടെ പഠിപ്പിച്ചിരുന്നത് മറിച്ചു വിവരവും വിവേകവും നിറഞ്ഞ നന്മയുടെ പാഠങ്ങളായിരുന്നു.
എന്നാൽ ഇന്ന് വെറും മതചിന്തയുടെ വിഷം ഉള്ളിൽ നിറക്കാനായി പല മതസ്ഥാപനങ്ങളും മാറിയതോടെ നന്മയുടെ പാഠങ്ങൾ കുഞ്ഞുങ്ങൾക്കു നൽകാനുള്ള സാധ്യത ലഭ്യമല്ലാതെ ആയി. കേവലം അക്ഷരം കൊണ്ടുള്ള പാഠ്യപദ്ധതികൾ കൊണ്ട് നിറഞ്ഞ മത്സരബുദ്ധി വളർത്തുന്ന മറ്റൊരു തിന്മയുടെ കേന്ദ്രങ്ങളായി പല വിദ്യാഭ്യാസ രീതികളും അധപതിച്ചു തുടങ്ങി.
അതുകൊണ്ടുതന്നെ മറ്റുള്ളവനെക്കാൾ എനിക്ക് സകലത്തിലും കേമൻ ആകണം, സമ്പന്നൻ ആകണം എന്നുള്ള തിന്മയുടെ മത്സരബുദ്ധിയാണ് ഇന്ന് നാം കാണുന്ന ഭൂരിഭാഗം മാതാപിതാക്കളുടെ ചിന്തയും അവർ മക്കളിലേക്കു പകർന്നു നൽകുന്ന അറിവും.
പിശാച് ഇല്ലങ്കിലും ഈ പ്രകൃതമാണ് പൈശാചിക ആഗ്രഹങ്ങളുടെയും, പൈശാചിക വിശ്വാസത്തിന്റേയും പ്രവർത്തിയുടെയും ആധാരം.
എങ്ങനെ ഈ പ്രകൃതത്തിനു മാറ്റാം വരുത്താം?
ഞാൻ ഇങ്ങനെ പറഞ്ഞുപോയാൽ ഒരുപക്ഷെ നിങ്ങൾക്കു മനസിലാകില്ല, അതിനാൽ പൈശാചികവും ദൈവികവുമായ വിശ്വാസത്തിൻറെ ഉദാഹരങ്ങൾ പറഞ്ഞു അത് മനസിലാക്കിത്തരാൻ ശ്രമിക്കാം.
യേശുവിൻറെ ജീവിതത്തിലെ ചില അനുഭവങ്ങൾ തന്നെയാകുമ്പോൾ നിങ്ങൾക്കത് നന്നായി ഗ്രഹിക്കാനാകും.
യേശുവിന് മുപ്പതുവയസായപ്പോൾ സ്നാനപെടാനായി യോഹന്നാൻ സ്‌നാപകന്റെ അടുക്കൽ പോകുകയും സ്നാനത്തിങ്കൽ ദൈവാത്മാവിൻറെ നിറവ് ലഭിക്കുകയും ചെയ്തു. അതിനു ശേഷം നാല്പതു ദിവസങ്ങൾ യേശു പൈശാചിക സ്വാധീനത്തിൽ പലതും വിശ്വസിച്ചു ചെയ്യാനായി പ്രേരിതനായി.
നിനക്ക് ഇപ്പോൾ കിട്ടിയ ഈ ദൈവീക അനുഭവം ഉപയോഗിച്ച് വിശന്നിരിക്കാതെ കല്ല് നീ പറഞ്ഞാൽ അപ്പമാകും എന്ന് വിശ്വാസിക്ക് എന്നൊരു ചിന്ത. കല്ലിനെ അപ്പമാക്കാം എന്ന് നിനക്ക് വിശ്വസിക്കാനായാൽ നിനക്കുതന്നെ നീ ദൈവപുത്രൻ എന്ന് സ്വയം തെളിയിക്കാനാകും. ഈ പൈശാചിക ചിന്തയെ യേശു ജയിച്ചു.
ദൈവവ്യവസ്ഥ അഭ്യസിച്ചില്ല എങ്കിൽ നന്മയും തിന്മയും തിരിച്ചറിയാനാവില്ല.
ഒന്നല്ല പലതവണ യേശുവിനു ഈ ചിന്തയുണ്ടായി, നീ ദൈവപുത്രൻ ആണോ എന്ന് അറിയാൻ നീ ഉയരത്തിൽ നിന്നും താഴോട്ട് ചാടിയാൽ താഴെ വീഴാതെ നിന്നെ ദൂതന്മാർ കൈകളിൽ താങ്ങി രക്ഷിക്കും എന്ന് വിശ്വസിക്ക് എന്നൊരു ചിന്ത. ഈ പൈശാചിക ചിന്തയെ യേശു ജയിച്ചു.
ദൈവത്തെ ആരാധിക്കാനും പ്രാർത്ഥിക്കാനും ഉണ്ടാക്കിയ ദേവാലയത്തെ വിൽക്കുന്നവരും വാങ്ങുന്നവരും കയ്യടക്കി വാണിഭശാലയാക്കിയത്, നിൻറെ ശക്തി ഉപയോഗിച്ച് നീ ശുദ്ധിയാക്കിയാൽ എല്ലാവരും നിന്നെ ബഹുമാനിക്കും പേടിക്കും എന്ന് വിശ്വസിക്കാൻ ഒരു ചിന്ത.
ഇങ്ങനെ കാണാത്ത കാര്യങ്ങളെ വിശ്വസിക്കാനായി അനേകം സാഹചര്യങ്ങൾ യേശുവിൻറെ ജീവിതത്തിലും ഉണ്ടായി.

നിങ്ങൾ വായിച്ച ദൈവീക വെളിപ്പെടുത്തലുകൾ നിങ്ങൾക്ക് മൂല്യമുള്ളതായി തോന്നിയെങ്കിൽ ഈ Article/Book നുള്ള വില നിങ്ങൾക്ക് തന്നെ നിശ്ചയിക്കാം.
Account Number:
67076468940
IFS Code:
SBIN0070737