• kgmnj73@gmail.com
  • +94 9726 8898
Guru MKG
Guru MKG
  • Home
  • Courses
  • Gospel
  • Story
  • Shop
  • Pages
    • Instructor Profile
  • Contact
  • 0
  • Login
  • |
  • Register
    • Login
    • Register
Guru MKG
  • Home
  • Courses
  • Gospel
  • Story
  • Shop
  • Pages
    • Instructor Profile
  • Contact
Login/registration

ഉയർപ്പിൻറെ രഹസ്യം

Guru MKG > GOM > Theology > ഉയർപ്പിൻറെ രഹസ്യം
rise
  • Manoj KG
  • December 4, 2023April 5, 2024
  • 1 Comment on ഉയർപ്പിൻറെ രഹസ്യം
  • Theology

യേശുവിൻറെ ഒന്നാം മരണം ജഡത്തിൽ നന്മതിന്മ പ്രവർത്തിച്ച് ദൈവത്തെ പ്രീതിപ്പെടുത്താനുള്ള സ്വയത്തിൻറെ ജീവനില്ലാത്ത അവസ്ഥ ആയിരുന്നു. 

യേശുവിൻറെ രണ്ടാം മരണം മതത്തിൻറെ അടിച്ചമർത്തലിൽ സ്വാതന്ത്രമില്ലാതെ പാപത്തിൽ ആയിരുന്ന ജനങ്ങളുടെ അതിക്രമണങ്ങളെ തന്നിൽ വഹിച്ചു അവരെ സ്വാതന്ത്രത്തിലേക്ക് നയിച്ചപ്പോൾ തനിക്കുണ്ടായ പീഡനങ്ങളും, തന്നിൽ നിക്ഷിപ്തമായ ദൈവീകപദ്ധതികളിൽ മുന്നേറാനാവാതെ പ്രവർത്തനക്ഷമത നശിപ്പിക്കുന്ന മതനേതാക്കന്മാർ ആസൂത്രണം ചെയ്ത നിശ്ചലാവസ്ഥയുമാണ് ക്രൂശിലെ മരണം. യേശുവിൻറെ അടക്കവും ഉയിർപ്പും രണ്ടാമത്തെ മരണത്തിൽ നിന്നായിരുന്നു. ഈ മരണവും അടക്കവും ഉയർപ്പും ഒരു സംഭവമല്ല നിരന്തരം സംഭവിച്ച അവസ്ഥയാണ്.

പലർക്കും ഉയിർപ്പ് എന്നത് ഒരു സംഭവം ആണ്, എന്നാൽ ശരിക്കും ഉയിർപ്പ് എന്താണെന്ന് വ്യക്തമായി മനസിലാക്കേണ്ടിയിരിക്കുന്നു.

1. പാപത്തിൽ ആയിരുന്ന ജനങ്ങളുടെ അതിക്രമണങ്ങളെ തന്നിൽ വഹിച്ചു

ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു – യോഹന്നാൻ1:29

ലോകത്തിന്റെ എന്നത് യേശുവിൻറെ കാലഘട്ടത്തിൽ യഹൂദമത വ്യവസ്ഥയും അതിനാൽ തള്ളപ്പെട്ട വ്യക്തികളുടെ ജീവിതാവസ്ഥയും ആയിരുന്നു. ഇന്ന് അത് ക്രിസ്‌തീയ മതവ്യവസ്ഥയും സ്വയം തിരിച്ചറിയാനാവാതെ മുതലെടുപ്പിൻറെ അന്ധകാരത്തിൽ ആയിരിക്കുന്ന വിശ്വാസസമൂഹവും തന്നെയാണ് ഈ ലോകം. മഹാത്മാഗാന്ധി ഇന്ത്യൻ ജനതയുടെ അടിമത്വത്തിൻറെ ഉത്തരവാദിത്വവും ബ്രിട്ടീഷുകാരുടെ പീഡനത്തിൻറെ വ്യഥയും തന്നിൽ സ്വീകരിച്ചു പ്രവർത്തിച്ച അതേ കാര്യം തന്നെയാണ് ഇവിടെയും യേശു പാപം ചുമക്കുന്നു എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇസ്രായേൽ ജനങ്ങളുടെ അടിമത്വ നിസ്സഹായതയുടെ ഉത്തരവാദിത്വവും മതവക്താക്കളുടെ അധികാരത്തിൻറെ ക്രൂരതയും യേശു തന്നിൽ വഹിച്ചു ജനങ്ങളെ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ പ്രാപ്‌തരാക്കുന്ന ശ്രമം. ഇന്ന് ഇതേകാര്യം തിരിച്ചറിവില്ലാതെ അന്ധവിശ്വാസത്തിൽ ആയിരിക്കുന്ന ക്രിസ്തീയ വിശ്വാസസമൂഹത്തിനായി ഞാനും ചെയ്യാൻ ശ്രമിക്കുന്നു.

ഇപ്പോഴത്തെ ദുഷ്ടലോകത്തിൽ നിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾ നിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തു – ഗലാത്യർ 1:3-4

ഇപ്പോഴത്തെ ദുഷ്ടലോകത്തിൽ എന്നത് അന്ന് യഹൂദൻറെ മതവ്യവസ്ഥ തന്നെയാണ്, എന്നാൽ ഇന്ന് അത് ക്രിസ്ത്യതീയ മതവ്യവസ്ഥയെ സൂചിപ്പിക്കാം. അത്തരത്തിൽ ദൈവീകമല്ലാത്ത മത വ്യവസ്ഥയിൽ നിന്നും നമ്മെ വിടുവിക്കേണ്ടതിന്നു മതം പറയുന്ന നമ്മുടെ പാപങ്ങൾ നിമിത്തം യേശു തന്നെത്താൻ തയ്യാറായതിനെയാണ് ഏല്പിച്ചുകൊടുത്തവനായ നമ്മുടെ കർത്താവായ യേശുക്രിസ്തു എന്ന പരാമർശം കൊണ്ട് ഉദേശിക്കുന്നത്. അന്ന് യേശു അതിനായി തയ്യാറായി, ഇന്ന് അതിനായി ഞാൻ തയ്യാറാകുന്നു!

നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി – 1 പത്രൊസ് 2:24

അന്ന് ന്യായപ്രമാണത്തിൽ മതവക്താക്കളുടെ പീഢനത്താൽ നിർജീവാവസ്ഥയിൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് മരണാവസ്ഥയിൽ ആയിരുന്ന ജനങ്ങൾക്ക് ദൈവനീതിയുടെ സ്വാതന്ത്ര്യം നൽകാനായി കുറ്റങ്ങളും കുറ്റാരോപണങ്ങളും യേശു തന്നിൽ ചുമന്നുകൊണ്ട് സ്വയം വ്യഥയനുഭവിച്ചതാണ് കുരിശിൻറെ അവസ്ഥ.

ഇന്ന് ഏകദൈവ വിശ്വാസവും ഏക കർത്താവിലെ ആശ്രയവും ഏക ബൈബിൾ സങ്കല്പവും ഉണ്ടെന്നുപറയുകയും എന്നാൽ മുപ്പത്തിമുക്കോടി സഭാവിഭാഗങ്ങളും വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ടാനങ്ങളുമായി കീശവീർപ്പിക്കയും ആർഭാടജീവിതം നയിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സാത്താന്മാരുടെ പീഢനത്താൽ, സ്വയം ഒന്നും തിരിച്ചറിയാനാവാതെ പറ്റിക്കപ്പെട്ടും  ഉപയോഗിക്കപ്പെട്ടും ചൂഷണത്തിന് വിധേയരാകുന്ന ഇരുട്ടിൽ തപ്പുന്ന വിശ്വാസികളെ വീണ്ടെടുക്കുന്ന കുരിശിൻറെ വഴിയിലൂടെ തന്നെയാണ് ഞാനും സഞ്ചരിക്കുന്നത്.

അന്നും ഇന്നും ദൈവത്തിന് കേവലം വിശ്വാസികളെയല്ല അധികാരികളായ തിരിച്ചറിവുള്ള മക്കളെയാണ് വേണ്ടത്. എന്നാൽ മതം കേവലം വിശ്വാസത്തിൻറെ പേരിൽ ജനങ്ങളെ വഞ്ചിച്ചുകൊണ്ടേയിരിക്കുന്നു.

അവൻ ലോകാവസാനത്തിൽ സ്വന്ത യാഗം കൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി. ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു – എബ്രായർ 9:26,28

സ്വയം സമർപ്പണത്തിലൂടെയും പ്രവർത്തനത്തിലൂടെയും യേശുവിൻറെ സമയം കഴിവുകൾ അന്ന് യാഗമാക്കിയപ്പോൾ മതവക്താക്കളുടെ അധികാരത്തിൻറെ ലോകാവസാനം സംഭവിച്ചു കഴിഞ്ഞതാണ്. ബൈബിൾ അന്ന് പറഞ്ഞ ലോകാവസാനം സംഭവിച്ചു കഴിഞ്ഞതാണ് എന്ന് ഈ വാക്യം സ്ഥിതീകരിക്കുന്നു. എന്നാൽ ഇനിയൊരു ലോകാവസാനം ഉണ്ട്, അത്  ഇന്നത്തെ ക്രിസ്തീയ മതവക്താക്കളുടെ അധികാരതിമിർപ്പിന്റ അവസാനം ആണ്. അതിൻറെ ആദ്യ ചുവടുവയ്പ്പാണ് ഇപ്പോൾ ഞാൻ തുടങ്ങുന്നത്.

“മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലക്ക് വാങ്ങി – ഗലാത്യർ 3:13

മരത്തിൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപെട്ടവൻ എന്നത് നന്മയുടെയും തിന്മയുടെയും അറിവിൻറെ വൃക്ഷത്തെ സൂചിപ്പിക്കുന്നു. നന്മയുടെയും തിന്മയുടെയും പ്രതീകമായ മരത്തിൽ തൂങ്ങിക്കൊണ്ട് ആദം ഹവ്വയുടെ ലംഘനത്തിലേക്ക് സ്വയമേ ഇറങ്ങിപോയി ശാപഗ്രസ്തനായപോലെ, യേശുവും മതത്തിൻറെ ലംഘനത്തിൽ അകപ്പെട്ട ഇസ്രായേൽ ജനങ്ങളുടെ സമ്മതമോ താല്പര്യമോ അവരുടെ വീണ്ടെടുപ്പിനായി തന്നെത്തന്നെ വിലയായി നൽകി.

യേശു ചെയ്തതുപോലെ ഇന്നുള്ള ക്രിസ്തീയവിശ്വാസികളുടെ താല്പര്യമോ സമ്മതമോ നോക്കാതെ ദൈവത്തിൻറെ പദ്ധതിപ്രകാരം ഒരു ചെറിയകാലഘട്ടം മതവക്താക്കളുടെ കെണിയിൽനിന്നും ജനങ്ങളെ ദൈവത്തിന് ഫലം കായ്ക്കുന്ന  തരത്തിൽ ബോധവൽക്കരണത്തിന്റെ ഒരു വീണ്ടെടുപ്പിനായി ഞാനും സമയം ചെലവിടുന്നു എന്നുമാത്രം! അത് മതവക്താക്കളോടുള്ള എതിർപ്പോ വെറുപ്പോ അല്ല, ജനങ്ങളോടുള്ള സഹതാപമോ മാനുഷികസ്‌നേഹമോ അല്ല, മറിച്ചു ദൈവം നൽകിയ ഉത്തരവാദിത്വത്തിൽ ദൈവേഷ്ടം നിറവേറ്റാൻ വേണ്ടിമാത്രം! അതിനാൽ ആരുടെയും എതിർപ്പോ പ്രതിഷേധമോ പിന്തുണയോ സഹകരണമോ വിഷയമല്ല! ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആർ!

2. നിക്ഷിപ്തമായ ദൈവീകപദ്ധതികളിൽ മുന്നേറാനാവാതെ പ്രവർത്തനക്ഷമത നശിപ്പിക്കുന്ന മതനേതാക്കന്മാർ ആസൂത്രണം ചെയ്ത നിശ്ചലാവസ്ഥ.

നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു – പ്രവൃത്തികൾ 5:30

ഒരേ ബൈബിൾ തന്നെ ചിലസ്ഥലങ്ങളിൽ കുരിശിൽ എന്നും മറ്റു ചിലസ്ഥലങ്ങളിൽ മരത്തിൽ എന്നും പ്രതിബാധിച്ചിരിക്കുന്നത് ആക്ഷരികാർഥത്തിൽ അല്ല പ്രതീകാത്മകമായി വിഷയത്തെ കാണുന്നതിന് വേണ്ടിത്തന്നെയാണ്. ഉയർപ്പ് എന്നതും അതുപോലെ പ്രതീകാത്മകമാണ് എന്നതും ഓർക്കേണ്ടുന്ന വസ്തുതതന്നെയാണ് എന്നുള്ളത് താഴോട്ടുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ വ്യക്തമാകും. 

അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു. ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു – പ്രവൃത്തികൾ 13:29,30

ഇവിടെയും കുരിശ്ശ് എന്നതിൽ ഉപരി നന്മയുടെയും തിന്മയുടെയും വൃക്ഷം എന്നർത്ഥത്തിൽ മരത്തിൽ നിന്നും എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. കല്ലറ എന്നത് യേശുവിനെ മതവക്താക്കൾ പ്രവർത്തനക്ഷമമല്ലാതാക്കിയതിനെ കുറിയ്ക്കുന്നതാണ്. ഇത്തരത്തിൽ മതവക്താക്കൾ പ്രവർത്തനക്ഷമം അല്ലാതാക്കിയ വ്യക്തികളെല്ലാം നിഷ്ക്രീയരായപ്പോൾ യേശുമാത്രം ഉള്ളിലെ ദൈവത്തിൻറെ ജീവനാൽ അപ്രകാരം മരിച്ച അവസ്ഥയിൽ ആയിപോയവരുടെ ഇടയിൽ നിന്നും കർമ്മപഥത്തിലേക്ക് ശക്തിയോടെ വരുന്നതാണ് ഉയിർപ്പ്. ശരീരത്തിൻറെ ബലത്താലോ മനസ്സിന്റെ ശക്തിയാലോ അല്ല, ഉള്ളിലെ ജീവിപ്പിക്കുന്ന ദൈവാത്മാവിൻറെ ചൈതന്യത്താൽ ആയതിനാലാണ് അത് ദൈവീകപ്രവർത്തിയാകുന്നത്.

അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും  സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി – എഫെസ്യർ 1:20-22

തന്നിലെ ജീവാത്മാവിൻറെ ശക്തിയാൽ ദൈവീക പദ്ധതികൾക്കെതിരെ ഉണ്ടായ നിർജീവ അവസ്ഥയെ യേശു മാറ്റി അത്തരത്തിൽ നിർജീവാവസ്ഥയിൽ ആയിരുന്ന മറ്റുള്ളവരുടെ ഇടയിൽ നിന്നും സ്വയം പ്രവർത്തനസജ്ജമായി. അതുമാത്രമല്ല യേശുവിൻറെ നല്ല മനഃസാക്ഷിയിൽ, പരമാത്മാവിൻറെ സകല ഗുണഗണങ്ങളോടുകൂടിയ തന്നിലെ ജീവാത്മാവ് പരമാത്മാവുമായി ലയനത്തിൽ ആണെന്ന് ബോധ്യപ്പെട്ടു. അതിനാൽ പരമാത്മാവിനെപോലെ തൻറെ ജീവാത്മാവിനും എല്ലാ വാഴ്ചെക്കും ശക്തിക്കും കർത്തൃത്വത്തിനും മീതെ അധികാരം ഉണ്ട് എന്നും, അത് ഈ മതത്തിൻറെ അധികാരികൾ വാഴുന്ന ലോകത്തിൽ മാത്രമല്ല വരുവാനുള്ള ആത്മാവിൻറെ അധികാരത്തിൽ ഉള്ള ലോകത്തിലും ഉണ്ടെന്നുള്ള ബോധോദയമാണ് ഉയർപ്പ്. ഈ തിരിച്ചറിവുണ്ടായാൽ അന്നയോളമുണ്ടായിരുന്ന പിതാക്കന്മാരുടെയും പ്രവാചന്മാരുടെയും രാജാക്കന്മാരുടെയും പേരിനേക്കാൾ ശക്തിയുള്ള നാമമായി തൻറെ നാമം മാറുമെന്നും, സകലത്തെയും വാഴാനുള്ള അധികാരവും അവകാശവും തനിക്കുള്ളതിനാൽ മാനുഷികമായ സകലതും തൻറെ കാൽകീഴെ ആണെന്നും ആ ബോധോദയം വെളിപ്പാട് നൽകി.

യേശുവിൻറെ ഉയർപ്പുമായി നമുക്കുണ്ടാകേണ്ടുന്ന താതാത്മ്യം

മരണത്തോടും അടക്കത്തോടും ഉയർപ്പിനോടും നമുക്ക് ഓരോരുത്തരും എങ്ങനെ താത്മ്യം പ്രാപിക്കാനാകും എന്നതാണ് ഉയർപ്പിൻറെ ഏറ്റവും വലിയ സന്ദേശം.

നമ്മിൽ ആത്മാവിൻറെ ജീവൻ സജീവമല്ലാത്ത ഒരു മരണം അതിക്രമങ്ങളാൽ മുന്നമേ വ്യാപാരിച്ചിരുന്നു. രണ്ടാമത് സംഭവിക്കേണ്ട മരണം ജഡത്തിൽ നന്മതിന്മകളെ പ്രവർത്തിച്ചുകൊണ്ട് ദൈവപ്രസാദം നേടാമെന്നുള്ള വ്യർഥമായ വ്യാമോഹത്തെ മരിപ്പിക്കുന്നതാണ്. ഈ മരണം നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമത്താലോ അദ്ധ്വാനത്താലോ ഉണ്ടാകേണ്ടുന്ന ഒന്നല്ല. യേശുവിൻറെ പുനരുദ്ധ്വാനത്തോട് ഏകീഭവിക്കാനായുള്ള വാഞ്ച ഉണ്ടാകുമ്പോൾ ദൈവാത്മാവുതന്നെ മരണത്തോടുള്ള ഏകീഭാവവും ഉയർപ്പിനോടുള്ള ഏകീഭാവവും നൽകാനായുള്ള അടക്കത്തിൻറെ നിശ്ചലാവസ്ഥ നമ്മയിൽ സജ്ജമാക്കും.

ഈ നിശ്ചലാവസ്ഥയെ ആണ് സ്നാനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്, അതും നമ്മുടെ ഒരു പ്രവർത്തിയല്ല. ആരും പ്രശംസിക്കാതിരിപ്പാൻ ആരുടെയും പ്രവൃത്തി കാരണമല്ല ദൈവത്തിന്റെ ദാനമത്രേ എന്ന് വരേണ്ടതിന് സകലതും ദൈവാത്മാവിൻറെ കൃപയാൽ സംഭവിക്കുന്നു.

അങ്ങനെയെങ്കിൽ ഒരു വ്യക്തിക്ക് എങ്ങനെ ഈ മരണത്തിലും അടക്കത്തിലും ഉയർപ്പിലും പങ്കാളിയായികൊണ്ട് അത് ആസ്വദിക്കാനും അനുഭവിക്കാനും സാധിക്കും?

ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കും കാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ – 1 പത്രൊസ്  4:1,2,6

ക്രിസ്തുവിൻറെ ജഡത്തിലെ കഷ്ടാനുഭവം എന്നത് കേവലം ഭൗതീക കഷ്ടപ്പാടുകൾ അല്ല, സ്വയവും മറ്റുള്ളവർക്കുവേണ്ടിയും ആത്മാവിലെ ജീവിതത്തിനായി അനുഭവിച്ച വ്യഥകൾ ആണ്. അതിനാൽ ആത്മാവിലെ ജീവിതം നയിക്കാനായി നിങ്ങളും ക്രിസ്‌തുവിന്റെ അതെ ഭാവം അനുവർത്തിച്ചുകൊണ്ട് സാധാരണ മനുഷ്യർ ചെയ്യുന്നപോലെയുള്ള മതാചാരങ്ങൾ വിട്ട് ദൈവത്തിന്റെ ഇഷ്ടത്തിനനുസൃതമായി ജീവിക്കണം എന്നതാണ് ആഹ്വാനം. മനുഷ്യരെ പ്രസാദിപ്പിക്കേണ്ട ആവശ്യമില്ല എന്നാൽ എല്ലാപേർക്കും എപ്പോഴും നന്മചെയ്ക എന്നതാണ് ദൈവേഷ്ടത്തിൽ മുഖ്യമായത്. പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവർക്ക് നന്മചെയ്യുമ്പോൾ പ്രതിഫലം നൽകുന്നത് ദൈവമായിരിക്കും.

ദൈവാത്മാവിൻറെ നിയോഗത്തിനനുസരിച്ച് മുന്നോട്ടുപോകുമ്പോൾ നന്മകൾ മാനുഷികസഹതാപത്തിൽ ആയിരിക്കില്ല ചെയ്യുന്നത്. അതിനാൽ പലപ്പോഴും ദൈവാത്മാവിൻറെ നടത്തിപ്പനുസരിച്ച് നന്മചെയ്യുന്നവരുടെ ഉദ്ദേശശുദ്ധി കേവലം മനുഷ്യർക്ക് മനസിലാകില്ല എന്നുള്ളതുകൊണ്ട് മതമനുഷ്യർ യേശുവിനെ വിധിച്ചതുപോലെ തിന്മയാൽ വിധിച്ചേക്കാം!

സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.
അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി
– കൊലൊസ്സ്യർ 2:12-15

ഇപ്പോൾ ശരിയായ ദൈവവചനത്തെക്കുറിച്ചുള്ള ജ്ഞാനത്തിൻറെ സ്നാനത്തിൽ നിങ്ങൾ യേശുവിനോടുകൂടെ അടക്കപ്പെടുകയും യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ നമ്മിലെ ജീവാത്മാവിൻറെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ യേശുവിനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു എന്ന വസ്തുത ഓരോരുത്തരും അറിയണം. ഇത് നിങ്ങളുടെ പ്രവർത്തിയല്ല, ദൈവം തന്നെ കൃപയാൽ നിങ്ങളിൽ ചെയ്യുന്ന കാര്യമാണ്.

ദൈവം ഭൂമിയിൽ വച്ചിരുന്ന ക്രമം നന്മയെയും തിന്മയെയും അനുസരിച്ചു ജീവിക്കുന്ന രീതിയല്ല, എന്നാൽ മനുഷ്യൻ ആ ജീവിത ശൈലി തിരഞ്ഞെടുത്തു. എന്നാൽ ഇത്തരത്തിൽ ക്രമം തെറ്റിയ ജീവിതരീതിയെ തിരഞ്ഞെടുത്തു അതിൽ ജീവിച്ച മനുഷ്യരോട് ആ അതിക്രമങ്ങൾ ഒക്കെയും ക്ഷമിച്ചു. മാത്രവുമല്ല മോശയിലൂടെയും മതത്തിലൂടെയും നൽകപ്പെട്ട കല്പനകളായ ചട്ടങ്ങളാൽ അനുഷ്ടിച്ചു നിവർത്തിക്കാൻ സാധിക്കാതെ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന ആ കല്പനകളായ കയ്യെഴുത്തു യേശു മായിച്ചുകളഞ്ഞു. ഇനി ന്യായപ്രമാണത്തിന് നമ്മുടെ മേൽ അധികാരമോ സ്വാധീനമോ ഇല്ലാത്തരീതിയ്ൽ യേശു അതിനെ തൻറെ ക്രൂശിൽ തറെച്ചു ന്യായപ്രമാണത്തെ നമ്മുടെയും ദൈവത്തിന്റെയും നടുവിൽനിന്നു നീക്കിക്കളഞ്ഞു. അതുമാത്രമല്ല ഈ കല്പനകളും ആചാരാനുഷ്ടാനങ്ങളും ഉത്സവങ്ങളും കൊണ്ട് ജനങ്ങളെ അന്നയോളം ദൈവത്തിൻറെ പേരുപറഞ്ഞു അധികാരത്തിൽ വാഴ്ചനടത്തിയിരുന്ന സകല മതത്തിൻറെ വാഴ്ചകളെയും അധികാരങ്ങളെയും തൻറെയും ജനങ്ങളുടെയും മുന്നിൽ ആയുധവർഗ്ഗം വെപ്പിച്ചു (അധികാരം ഇല്ലാത്തവരാക്കി). നന്മയുടെയും തിന്മയുടെയും മരക്രൂശിൽ നിരായുധരായ മതഅധികാരികളുടെ മുന്നിൽ യേശു ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി തീർത്തുകളഞ്ഞു.

ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽ നിന്നു ഒഴിവുള്ളവരായിരിക്കുന്നു – റോമർ 7:6

ക്രിസ്തീയമതത്തിന് യേശു ചെയ്തത് എന്താണെന്ന് രണ്ടായിരം വർഷം കഴിഞ്ഞിട്ടും മനസിലായിട്ടില്ല, ഇനി മനസിലാക്കാനും പോകുന്നില്ല. അതിനാൽ നിങ്ങൾ ഇത് മനസിലാക്കുക – യേശുവിനൊപ്പമുള്ള നമ്മുടെ മരണവും അടക്കവും ഉയർപ്പും സത്യമാണെങ്കിൽ, ഇപ്പോൾ നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണത്തിനും മതവ്യവസ്ഥക്കും നാം മരിച്ചവരാണെന്നും, അതിനാൽ അതിൽ ഇനി ജീവിക്കാതെ പ്രതികരിക്കാതെ നിർജ്ജീവ അവസ്ഥയിൽ ആയിരിക്കും എന്ന് തീരുമാനിക്കണം. മാത്രമല്ല ഇനി കല്പനകളുടെയും തിരുവെഴുത്തുകളുടെയും അക്ഷരത്തിന്റെ പഴക്കത്തിലല്ല ദൈവത്തിൽ നിന്നും നേരിട്ടുള്ള ആത്മാവിന്റെ പുതുക്കത്തിൽ തന്നേ മുന്നോട്ട് ജീവിക്കേണ്ടതിന് നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു എന്ന സത്യം മനസിലാക്കണം. ഇനി എഴുതപ്പെട്ടത് നോക്കിനോക്കിയല്ല ജീവിക്കേണ്ടത് എന്ന് സാരം!

അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു? – കൊലൊസ്സ്യർ 2:18,20,21

ഇതൊക്കെ നമ്മുടെ പ്രവർത്തിയോ അറിവോ ഇല്ലാതെ തന്നെ ദൈവം നമുക്ക് ചെയ്തു തന്നു എങ്കിൽ, ഇനി മതത്തിൻറെ കല്പനകളിൽ ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ സംബന്ധിച്ചോ ശബ്ബത്ത് സംബന്ധിച്ചോ തുടങ്ങിയ ഒന്നിലും ആരെയും നിങ്ങളെ ഭരിക്കാനോ ചോദ്യം ചെയ്യാനോ അനുവദിക്കരുത്.


ഇനി നിങ്ങൾ ക്രിസ്തു ചെയ്തതുപോലെ ന്യായപ്രമാണത്തിനും മതത്തിനും നിങ്ങൾ നിർജ്ജീവ അവസ്ഥയിൽ ആണെന്നുള്ള ബോധം ഉണ്ടാകണം.ആ ബോധം ഉണ്ടായാൽ നിങ്ങൾ ഇനി മതാനുഷ്ഠനികളായ കേവലം മനുഷ്യരെപ്പോലെ മതത്തിലെ മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി ചെയ്യരുത്, പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്ക് വീണ്ടും കീഴ്പെടാൻ പാടില്ല. ആ മതത്തിൻറെയും കല്പനകളുടെയും അടിമത്വത്തിൽ വീണ്ടും കുടിങ്ങിപ്പോകരുത്.

യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും – റോമർ 8:11

യേശുവിനെ മരണത്തിൽ നിന്നല്ല മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നുണ്ടോ? യേശു ശരീരത്തിൽ മരിച്ചില്ല, എന്നാൽ മരിച്ചവരുടെ ഇടയിൽ നിന്നും ആണ് യേശുവിനെ ദൈവാത്മാവ് ഉയർപ്പിച്ചത്. യേശുവിൻറെ ഉള്ളിൽ വസിച്ചിരുന്ന ദൈവാത്മാവായ ജീവാത്മാവ് അഥവാ പരിശുദ്ധാത്മാവ് നിങ്ങളിൽ ഉണ്ടോ, അല്ലങ്കിൽ ഉണ്ടെന്നുള്ള അറിവുണ്ടോ??

ദൈവാംശമായ ആ ജീവാത്മാവ് നിങ്ങളിൽ സജ്ജമാണെങ്കിൽ, സജ്ജമാണെന്ന തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടെങ്കിൽ, ക്രിസ്തുയേശുവിനെ മരണത്തിൽ നിന്നു ഉയിർപ്പിച്ചവൻ ആ നിങ്ങളിൽ വസിക്കുന്ന ദൈവത്തിൻറെ ജീവാത്മാവിനാൽ നിങ്ങളുടെ മർത്യശരീരങ്ങളെയും മരിക്കാതെ ജീവിപ്പിക്കും. ഇതാണ് നിങ്ങളിൽ സംഭവിക്കേണ്ട ഉയർപ്പ്!!

നിങ്ങൾ വായിച്ച ദൈവീക വെളിപ്പെടുത്തലുകൾ നിങ്ങൾക്ക് മൂല്യമുള്ളതായി തോന്നിയെങ്കിൽ ഈ Article/Book നുള്ള വില നിങ്ങൾക്ക് തന്നെ നിശ്ചയിക്കാം

Account Number
67076468940

IFS Code
SBIN0070737

Tags: Life Spiritual

Post navigation

Previous Post
Next Post

(1) Comment

  1. Suja Mathew says:
    July 22, 2024 at 12:14 pm

    Good information

    Reply

Leave A Comment Cancel reply

All fields marked with an asterisk (*) are required

Recent Posts

  • ഭാരതസംസ്കാര പ്രചരണസഭ
  • BLISS SPIRITUAL MEDITATION
  • എന്താണ് സമാധി?
  • പണസമ്പാദ്യം ദൈവീകമോ?
  • ഉയർപ്പിൻറെ രഹസ്യം

Recent Comments

  1. Shibin abraham on ഭാരതസംസ്കാര പ്രചരണസഭ
  2. Uma Odisha on എന്താണ് സമാധി?
  3. Uma on എന്താണ് സമാധി?
  4. John B Zach on Sathya Daiva Pusthakam
  5. Manoj KG on പണസമ്പാദ്യം ദൈവീകമോ?

Archives

  • April 2025
  • March 2025
  • January 2025
  • December 2023
  • November 2023
  • October 2023

Categories

  • General
  • Spiritual
  • Theology

Recent Posts

  • ഭാരതസംസ്കാര പ്രചരണസഭ
    April 8, 2025
  • BLISS SPIRITUAL MEDITATION
    March 12, 2025
  • എന്താണ് സമാധി?
    January 18, 2025

Categories

  • General
  • Spiritual
  • Theology

Archives

  • April 2025
  • March 2025
  • January 2025
  • December 2023
  • November 2023
  • October 2023

Meta

  • Register
  • Log in
  • Entries feed
  • Comments feed
  • WordPress.org
logo

We are providing high-quality online courses for about ten years. Our all instructors expert and highly experienced. We provide all kinds of course materials to our students

Follow Us

Contact Us

  • Life Giving News, Trivandrum, Kerala, India - 695501

  • kgmnj73@gmail.com

  • +94 9726 8898

Feel free to contact us

    Recent Posts

    • ഭാരതസംസ്കാര പ്രചരണസഭ
      April 8, 2025
    • BLISS SPIRITUAL MEDITATION
      March 12, 2025
    © Copy 2023. All Rights Reserved